ഒരൊറ്റ സംഭവം നമ്മുടെ ഉള്ളിലുള്ള, നമുക്ക് തീര്‍ത്തും അറിയാത്ത ഒരു അപരിചിതനെ ഉണര്‍ത്തിയേക്കാം. ജീവിക്കുക എന്നാല്‍ പതുക്കെ ജനിക്കുക എന്നാണ്.

Thursday, August 18, 2011

നിരവത്ത് കയ്യാണി



ഏറെ ഇഷ്ടപ്പെട്ട എഴുത്തായിരുന്നൂ സി.അയ്യപ്പന്‍ എന്ന അയ്യപ്പേട്ടന്റേത്.
ഒരിക്കല്‍ മാത്രമേ അയ്യപ്പേട്ടനെ കണ്ടിട്ടുള്ളൂ...
കലേഷിന്റെ പുസ്തകപ്രകാശനത്തിന്.
കൈ പിടിച്ചു,വര്‍ത്തമാനം പറഞ്ഞു. കഥകളിലെ കലാപകാരി സൗമ്യതയോടെ ചിരിച്ചുവര്‍ത്തമാനം പറഞ്ഞു.
ഏറെക്കാലത്തിന് ശേഷം ഭാഷാപോഷിണിയില്‍ അയ്യപ്പേട്ടന്‍ എഴുതിയ നിരവത്ത് കയ്യാണി എന്ന ഒറ്റക്കഥ, വരാല് പോലെ പിടപ്പിക്കുന്നത് പറഞ്ഞപ്പോള്‍ ചിരി കുറച്ച് കൂടി ഉച്ചത്തിലായി.
അയ്യപ്പേട്ടന്‍ ഒറ്റയ്ക്കായിരുന്നൂ...
പട്ടത്തുവിളയെപ്പോലെ വി.പി.ശിവകുമാറിനെപ്പോലെ കഥയുടെ ഒറ്റവരമ്പിലൂടെയായിരുന്നൂ നടത്തം.
കൂടെ ആരെങ്കിലും ഉണ്ടോ എന്ന് നോക്കിനിന്നില്ല,
ആരെങ്കിലും കാണുന്നുണ്ടോ എന്ന് ആകുലപ്പെട്ടില്ല..
ഒറ്റയ്ക്ക് തന്നെ നടന്നുപോയി, ഒറ്റവഴി വെട്ടി.
അയ്യപ്പേട്ടന് സ്‌നേഹം..
ഒത്തുതീര്‍പ്പുകളില്ലാതെ നടക്കാനുള്ള അയ്യപ്പേട്ടന്റെ ധൈര്യം
എപ്പോഴെങ്കിലം സ്വയംപാഠമാക്കിയെടുക്കാനായിരുന്നുവെങ്കില്‍ ...!!!

Labels